ഇത് ലാലേട്ടന് ആദ്യം പൊട്ടിച്ച വെടിക്കുള്ള മറുവെടിയാണ്. നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ പണം നഷ്ട്ടപ്പെടാന്‍ കാരണം വിപണിയിലെ കയറ്റിറക്കങ്ങലെക്കാള് ഉപരി തെറ്റ്ആയ മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് എന്നാണു അദ്ദേഹത്തിന്റെ വാദം. അപ്പറഞ്ഞത് വാസ്തവം. അതുകൊണ്ട് മാര്‍ഗ്ഗോപദേശം ആര് തന്നാലും, അത് ഇനി ഇപ്പറഞ്ഞ ലാലേട്ടനോ അദ്ദേത്തിന്ടെ ഹെഡ്ജ് ഇക്വിടീസ് ആയാല്‍പ്പോലും, വെള്ളം തൊടാതെ വിഴുങ്ങരുത് എന്നാണു ഈയുള്ളവന്ടെ അഭിപ്രായം. ‘പുലികള്‍’ എന്ന് നാം കരുതുന്ന ഇത്തരക്കാരുടെ അഭിപ്രായം കേട്ടിട്ടായാലും, സ്വന്തം പഠനാന്വേഷണങ്ങള്‍ക്ക് ശേഷമായാലും, ഉണ്ടാകാന്‍ പോകുന്നത് ഒരേ നഷ്ട്ടക്കണക്കാണെങ്കില് രണ്ടാമത് പറഞ്ഞ രീതി അവലംബിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. കാരണം സ്വന്തം തെറ്റുകളില്‍നിന്ന് ചില ഗുണപാഠങ്ങലെങ്ങിലും നമുക്ക് ലഭിച്ചേക്കും. മേല്‍പ്പറഞ്ഞ പുലികള്‍ പലപ്പോഴും വിപണിയില്‍ കാളക്കൂറ്റന്മാര് പിടിമുറുക്കി കഴിയുമ്പോഴാണ് മികച്ച പ്രകടനത്തിന്ടെ ഊതിപ്പെരുപ്പിച്ച കണക്കുമായി കച്ച മുറുക്കി കൊയ്ത്തിനു ഇറങ്ങുന്നത്. അവര്‍ വേലിയേറ്റത്തിന്ടെ സമയത്ത് തോണി ഉയരുന്നത് സ്വന്തം കഴിവുകൊണ്ടാണ് എന്ന് അവകാശപ്പെടുന്ന മുക്കുവനെപ്പോലെയാണ്. നല്ല നാളെകള്‍ ആശംസിച്ചുകൊണ്ട്,
സ്നേഹപൂര്‍വ്വം,
ആയക്കാട്
ഞാൻ കണ്ട ലോകകപ്പ് ഫൈനൽ
5 മാസം മുമ്പ്
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ