ഇത്തവണ മലബാര്‍ ഗോള്ഡിന്ടെ ചെലവില്‍ ലാലേട്ടന് പൊട്ടിച്ച വെടി കൊണ്ടാണ് ബ്ലോഗാനിരുന്ന എന്റെ തലയില്‍ തേങ്ങ വീണത്. ചപ്പുചവറുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്, പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. കച്ചവട ലക്ഷ്യത്തോടെയുള്ള പരസ്യമാണ് സംഗതിയെങ്കിലും സഹൃദയര്‍ക്ക് പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ഉതകുന്ന ഒരു സന്ദേശമുണ്ട് അതില്‍.
രണ്ടു സംശയം ഇപ്പോഴും ബാക്കി. കുരുക്ഷേത്രയിലൂടെ പട്ടാളക്കാരുടെ ത്യാഗോജ്ജ്വലമായ പ്രയത്നങ്ങളെ ജനങ്ങളില്‍ എത്തിച്ചതിന് മോഹന്‍ലാലിനു ലെ. കേണല്‍ പദവി ലഭിച്ച സ്ഥിതിക്ക് ഇനി പരിസരം വൃത്തിയാക്കുന്ന കാര്യം ജനങ്ങളില്‍ എത്തിച്ചതിനു അദ്ദേഹത്തെ ആസ്ഥാന ചവറുപെറുക്കിയായി പ്രഖ്യാപിക്കുമോ ആവോ!!!! രണ്ടാമത്തെ സംശയം ദൈവത്തിന്ടെ സ്വന്തം നാട്ടില്‍ എത്രപേര്‍ക്ക് ആ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതാണ്. കുറഞ്ഞ പക്ഷം അദ്ദേത്തിനു സിന്ദാബാദ് വിളിക്കുന്ന ഫാന്‍സ് അസോസിയേഷന് എങ്കിലും അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരും എന്ന് നമുക്ക് പ്രത്യാശിക്കാം.
വാല്‍ക്കഷണം : ഉദ്യാനത്തില്‍ (Park) ഇരുന്നു ഓറഞ്ച് കഴിച്ചിട്ട് തൊണ്ട് പത്തു മീറ്റര്‍ ദൂരെയുള്ള ചണ്ടിപ്പാത്രത്തില് (waste bin) കൊണ്ടുപോയി ഇട്ടതിനു പരിഹസിച്ച അഭ്യസ്തവിദ്യന്മാരുള്ള നാടാണ് നമ്മുടേത്. അവരോടു നമുക്ക് തല്ക്കാലം ഒന്നേ പറയാനുള്ളൂ, “നീ പോ മോനേ ദിനേശാ……….”. അവരെ പിടിച്ചു ഒരു സവാരി ഗിരി ഗിരി നടത്തേണ്ടതാണ്. അത് അതിനു അധികാരമുള്ളവര്‍ ചെയ്യട്ടെ.
ഞാൻ കണ്ട ലോകകപ്പ് ഫൈനൽ
5 മാസം മുമ്പ്
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ